'എംബിബിഎസിന് മുതിർന്ന പൗരൻമാർക്ക് ‌എന്തു കൊണ്ട് ക്വാട്ടയില്ല ?' ; കോടതിയെ സമീപിച്ച് 71 വയസുള്ള നീറ്റ് അപേക്ഷൻ

ഡോക്ടറാകുക എന്ന അശോക് ബഹാറിന്റെ ആഗ്രഹത്തിന് അഞ്ച് പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. 1974-ലാണ് അദ്ദേഹം ആദ്യമായി മെഡിക്കൽ പ്രവേശന പരീക്ഷ എഴുതിയത്. പക്ഷേ, വിജയിക്കാനായില്ല. പിന്നീട്, 2023-ൽ വീണ്ടും ശ്രമിച്ചു. പരീക്ഷ കേന്ദ്രത്തിലേക്ക് എത്താൻ വൈകിയതിനെ തുടർന്ന് പരീക്ഷ എഴുതാൻ സാധിച്ചില്ല

Update: 2026-07-23 12:46 GMT

ലഖ്‌നൗ: എംബിബിഎസ് പ്രവേശനത്തിന് മുതിർന്ന പൗരന്മാർക്ക് പ്രത്യേക ക്വോട്ട അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 71-കാരനായ നീറ്റ് അപേക്ഷകൻ. അലഹബാ​ദ് ​ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ചിലാണ് അശോക് ബഹാർ റിട്ട് ഹരജി ഫയൽ ചെയ്തിരിക്കുന്നത്. നീറ്റ് പ്രവേശന പരീക്ഷ വിജയിച്ച മുതിർന്ന പൗരന്മാർക്ക് 1 ശതമാനം സംവരണം അനുവദിക്കണമെന്നാവശ്യം.

നീറ്റ് പരീക്ഷ എഴുതുന്നതിന് പ്രായപരിധ തടസ്സമില്ല. മെഡിക്കൽ പ്രവേശനം നേടുന്നതിനും തുല്യമായ അവസരം നൽകണം. വൈദ്യശാസ്ത്ര പ്രവേശന പരീക്ഷകളിലും പ്രവേശന നടപടികളിലും മറ്റ് നിരവധി വിഭാഗങ്ങൾക്ക് ആനുകൂല്യങ്ങളും സംവരണവും നൽകുമ്പോൾ എന്തുകൊണ്ട് മുതിർന്ന പൗരന്മാർക്ക് പ്രത്യേക പരിഗണന നൽകുന്നില്ലെന്നും അദ്ദേഹം ഹരജിയിൽ ചോദിതക്കുന്നുണ്ട്. മുതിർന്ന പൗരന്മാർക്ക് നിയമപരമായി പരീക്ഷ എഴുതാൻ അനുവാദമുണ്ടെങ്കിൽ അവരുടെ പ്രവേശന സാധ്യതകളെ പിന്തുണയ്ക്കുന്ന ഇടപെടൽ ഉണ്ടാവണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Advertising
Advertising

ഡോക്ടറാകുക എന്ന അശോക് ബഹാറിന്റെ ആഗ്രഹത്തിന് അഞ്ച് പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. 1974-ലാണ് അദ്ദേഹം ആദ്യമായി മെഡിക്കൽ പ്രവേശന പരീക്ഷ എഴുതിയത്. പക്ഷേ, വിജയിക്കാനായില്ല. പിന്നീട്, 2023-ൽ വീണ്ടും ശ്രമിച്ചു. പരീക്ഷ കേന്ദ്രത്തിലേക്ക് എത്താൻ വൈകിയതിനെ തുടർന്ന് പരീക്ഷ എഴുതാൻ സാധിച്ചില്ല. അദ്ദേഹം പിൻമാറാതെ 2026 ൽ വീണ്ടും പരീക്ഷ എഴുതുകയായിരുന്നു.

71-ാം വയസ്സുള്ള അശോക് ബഹാറിൻ്റെ വിദ്യാഭ്യാസ-തൊഴിൽ പശ്ചാത്തലം ആരെയും ആശ്ചര്യപ്പെടുത്തും. ലഖ്‌നൗ സർവകലാശാലയിൽ നിന്ന് ബോട്ടണി, സൂളജി, കെമിസ്ട്രി വിഷയങ്ങളിൽ ബിരുദവും കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടിയിട്ടുണ്ട്. കൂടാതെ നിയമബിരുദവും എംബിഎയും അദ്ദേഹം പൂർത്തിയാക്കിയിട്ടുണ്ട്. ഇന്ത്യൻ ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിൽ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് മേഖലകളുടെ മാർക്കറ്റിംഗ് ഹെഡ് ആയിരുന്നു അദ്ദേഹം അവിടെ നിന്ന് വിആർഎസ് എടുത്ത ശേഷം വിദേശകാര്യ മന്ത്രാലയത്തിൽ കൺസൾട്ടന്റായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ഹൈക്കോടതി അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയാണ് അദ്ദേഹം.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Similar News