മനുഷ്യ-വന്യജീവി സംഘര്‍ഷം തടയാന്‍ സര്‍ക്കാര്‍ ഇടപെടല്‍; തദ്ദേശസ്ഥാപനങ്ങളില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍

ഇതിനൊപ്പം എംഎല്‍എമാരുടെ നേതൃത്വത്തില്‍ മണ്ഡലാടിസ്ഥാനത്തിലുള്ള പ്രത്യേക കമ്മിറ്റികളും രൂപീകരിക്കും

Update: 2026-09-07 04:42 GMT

തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘര്‍ഷം തടയാന്‍ ഇടപെടലുമായി സംസ്ഥാന സര്‍ക്കാര്‍. വനാതിര്‍ത്തി പങ്കിടുന്ന തദ്ദേശ സ്ഥാപനങ്ങളില്‍ പ്രത്യേക സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ രൂപീകരിക്കും. പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, ഫോറസ്റ്റ് ഓഫീസര്‍മാര്‍, മറ്റ് പ്രധാന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഈ കമ്മിറ്റിയില്‍ ഉള്‍പ്പെടും. ഇതിനൊപ്പം എംഎല്‍എമാരുടെ നേതൃത്വത്തില്‍ മണ്ഡലാടിസ്ഥാനത്തിലുള്ള പ്രത്യേക കമ്മിറ്റികളും രൂപീകരിക്കും. ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്ന വന്യമൃഗങ്ങളെ പ്രതിരോധിക്കുക, ജനങ്ങള്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുക, വനഭൂമിയിലെ കയ്യേറ്റം തടയുക എന്നിവയാണ് ഈ കമ്മിറ്റികളുടെ പ്രധാന ലക്ഷ്യങ്ങള്‍.

Advertising
Advertising

നിലവില്‍ ഫോറസ്റ്റ് ഡിവിഷനുകള്‍ക്ക് കീഴിലാണ് ഇത്തരം കാര്യങ്ങളുടെ ഉത്തരവാദിത്വം ഉണ്ടായിരുന്നത്. ഇതില്‍ നിന്നും വ്യത്യസ്തമായി താഴെത്തട്ടിലേക്ക് പ്രവര്‍ത്തനം ഊര്‍ജിതമാക്കുകയാണ് വനം വകുപ്പിന്റെ ലക്ഷ്യം. ഫെന്‍സിങ്, കിടങ്ങ് നിര്‍മ്മാണം തുടങ്ങിയ പ്രാഥമിക പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് തലത്തില്‍ തന്നെ ഈ സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ക്ക് തീരുമാനിക്കാനും നടപ്പിലാക്കാനും സാധിക്കും. വന്യജീവി ആക്രമണം നേരിടുന്ന 57 നിയോജക മണ്ഡലങ്ങളിലാണ് എംഎല്‍എമാരുടെ നേതൃത്വത്തിലുള്ള പ്രത്യേക കമ്മിറ്റികള്‍ രൂപീകരിക്കുക. കൂടാതെ, വന്യജീവി ആക്രമണങ്ങളില്‍ നഷ്ടപരിഹാരം കണക്കാക്കുന്നതിനായി പ്രത്യേക കമ്മിറ്റിയും വരുന്നുണ്ട്.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - Web Desk

contributor

Similar News