തീവ്രവാദികളെയും സാധാരണക്കാരെയും വേർതിരിച്ചു കാണണം; ഭീകരതയെ എതിർക്കുന്ന നിരപരാധികളെ അകറ്റി നിർത്തരുത്: മെഹബൂബ മുഫ്തി
സാധാരണക്കാരെ അകറ്റി നിർത്തുമ്പോൾ തീവ്രവാദികളുടെ വിഭജനത്തിന്റെ തന്ത്രമാണ് വിജയിക്കുന്നതെന്ന് മെഹബൂബ പറഞ്ഞു.
ശ്രീനഗർ: പഹൽഗാമിലെ സമീപകാല ആക്രമണത്തെത്തുടർന്ന്, ഇന്ത്യൻ സർക്കാർ ജാഗ്രത പാലിക്കുകയും തീവ്രവാദികളെയും സാധാരണക്കാരെയും ശ്രദ്ധാപൂർവ്വം വേർതിരിക്കുകയും വേണമെന്ന് ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. നിരപരാധികളായ ആളുകളെ, പ്രത്യേകിച്ച് ഭീകരതയെ എതിർക്കുന്നവരെ, അകറ്റി നിർത്തരുത്.
ആയിരക്കണക്കിന് ആളുകളെ അറസ്റ്റ് ചെയ്തതായും തീവ്രവാദികളുടെ വീടുകൾക്കൊപ്പം സാധാരണ കശ്മീരികളുടെ നിരവധി വീടുകളും തകർക്കപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. തീവ്രവാദികളുടെ വിഭജനത്തിന്റെയും ഭയത്തിന്റെയും ലക്ഷ്യങ്ങളെ അന്യവൽക്കരണം സഹായിക്കുമ്പോൾ, നിരപരാധികളായ ആളുകൾ അതിന്റെ ആഘാതം അനുഭവിക്കേണ്ടിവരാതിരിക്കാൻ അധികാരികൾക്ക് നിർദേശം നൽകാൻ സർക്കാർ തയ്യാറാവണമെന്നും മെഹ്ബൂബ ആവശ്യപ്പെട്ടു.
The Government of India must tread with caution and carefully distinguish between terrorists and civilians following the recent Pahalgam attack. It must not alienate innocent people, especially those opposing terror. There are reports of thousands being arrested and scores of…
— Mehbooba Mufti (@MehboobaMufti) April 27, 2025