ചിലന്തിവലയായി യുഎസ് ഉപരോധം; നാവിക വലയം മറികടന്നുപോയത് 34 ഇറാനിയൻ കപ്പലുകൾ

ഈ കപ്പലുകൾ വഴി ഏകദേശം 10.7 ദശലക്ഷം ബാരൽ അസംസ്‌കൃത എണ്ണ വിദേശ വിപണിയിലെത്തിച്ചതിലൂടെ ഇറാന് ഏകദേശം 910 ദശലക്ഷം ഡോളറിന്റെ വരുമാനം ലഭിക്കുമെന്ന് കണക്കാക്കപ്പെടുന്നു.

Update: 2026-04-23 04:43 GMT

വാഷിങ്ടൺ: പുതിയ നാവിക ഉപരോധം ആരംഭിച്ച ശേഷം ഒരു ഇറാനിയൻ കപ്പൽപോലും കടന്ന് പോയിട്ടില്ലെന്നാണ് യുഎസിന്റെ അവകാശവാദം. എന്നാൽ അമേരിക്ക ഏർപ്പെടുത്തിയ കടുത്ത നാവിക ഉപരോധത്തെ വെല്ലുവിളിച്ച് 34 ഇറാനിയൻ കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടന്നതായി റിപ്പോർട്ട്. ചരക്ക് കപ്പൽ ഡാറ്റാ ട്രാക്കിങ് ഏജൻസിയായ വോർടെക്‌സയെ ഉദ്ധരിച്ച് ഫിനാൻഷ്യൽ ടൈംസ് ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇറാനെ പൂർണമായും ഒറ്റപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഏപ്രിൽ 13നാണ് അമേരിക്ക നാവിക ഉപരോധം പ്രഖ്യാപിച്ചത്. ഇറാൻ തുറമുഖങ്ങളിൽ നിന്നുള്ള ഒരു കപ്പൽ പോലും പുറത്തുപോകാൻ അനുവദിക്കില്ലെന്നായിരുന്നു പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും യുഎസ് സെൻട്രൽ കമാൻഡിന്റെയും നിലപാട്. ഉപരോധം 'വൻ വിജയം' ആണെന്നും ഇതിനകം 28 കപ്പലുകളെ തടഞ്ഞു തിരിച്ചയച്ചുവെന്നും അമേരിക്ക അവകാശപ്പെടുമ്പോഴാണ്, പ്രമുഖ ഷിപ്പിങ് ഡാറ്റാ ഏജൻസിയായ വോർടെക്‌സ ഇതിന് വിരുദ്ധമായ കണക്കുകൾ പുറത്തുവിടുന്നത്. യുഎസ് നാവികസേനയുടെ കണ്ണ് വെട്ടിച്ച് ഇറാൻ ബന്ധമുള്ള 34 ടാങ്കറുകൾ ഹോർമുസ് കടലിടുക്ക് വഴി സുരക്ഷിതമായി കടന്നുപോയെന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇത് അമേരിക്കയുടെ ഉപരോധ തന്ത്രത്തിന്റെ പോരായ്മയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

Advertising
Advertising

എണ്ണക്കടത്തും സാമ്പത്തിക നേട്ടവും

ഉപരോധം മറികടന്ന് പുറത്തുപോയ 19 ടാങ്കറുകളിൽ ആറെണ്ണമെങ്കിലും പടുകൂറ്റൻ എണ്ണക്കപ്പലുകളായിരുന്നു. ഏകദേശം 10.7 ദശലക്ഷം ബാരൽ അസംസ്‌കൃത എണ്ണയാണ് ഈ കപ്പലുകൾ വഴി ഇറാൻ വിദേശ വിപണിയിലെത്തിച്ചത്. അന്താരാഷ്ട്ര വിപണിയിലെ ബ്രെന്റ് ക്രൂഡ് വിലയേക്കാൾ കുറഞ്ഞ നിരക്കിലാണ് ഇറാൻ എണ്ണ വിൽക്കുന്നത്. ബാരലിന് 10 ഡോളർ കുറച്ചു വിറ്റാൽ പോലും, ഈ കപ്പലുകളിലൂടെ മാത്രം ഏകദേശം 910 ദശലക്ഷം ഡോളറിന്റെ വരുമാനം ഇറാന് ലഭിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. സാമ്പത്തികമായി തകർക്കാൻ ശ്രമിക്കുന്ന അമേരിക്കയ്ക്ക് ഇറാന്റെ ഈ 'കപ്പൽ നീക്കങ്ങൾ' വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

ട്രാക്കിങ് സംവിധാനങ്ങളെ വെട്ടിച്ചുള്ള നീക്കങ്ങൾ

അമേരിക്കയുടെ റഡാർ സംവിധാനങ്ങളെയും നിരീക്ഷണങ്ങളെയും മറികടക്കാൻ അതീവ തന്ത്രപരമായ നീക്കങ്ങളാണ് ഇറാൻ നടത്തുന്നത്. 'ഡോറെന' എന്ന ഇറാനിയൻ സൂപ്പർടാങ്കർ ഇതിന് മികച്ച ഉദാഹരണമാണ്. കപ്പലിന്റെ സ്ഥാനവും ഐഡന്റിറ്റിയും വെളിപ്പെടുത്തുന്ന ട്രാൻസ്‌പോണ്ടറുകൾ ഓഫാക്കിയാണ് ഡോറെന ഉപരോധ മേഖല കടന്നത്. ഏപ്രിൽ 17ന് ഇറാൻ കടൽ വിട്ട ഈ കപ്പൽ, 18ന് ഇന്ത്യയുടെ തെക്കൻ തീരത്ത് എത്തിയതായും പിന്നീട് മലേഷ്യൻ തീരത്തുവെച്ച് മറ്റൊരു കപ്പലിലേക്ക് എണ്ണ മാറ്റിയതായും റിപ്പോർട്ടുകൾ പറയുന്നു. എണ്ണയുടെ യഥാർഥ ഉറവിടം ഒളിപ്പിച്ചുവെച്ച് വിൽപന നടത്താനാണ് ഇത്തരം നീക്കങ്ങളിലൂടെ ഇറാൻ ശ്രമിക്കുന്നത്.

ഹോർമുസിലെ 'പുതിയ ഉത്തരവും' കപ്പലുടമകളുടെ ആശങ്കയും

ഉപരോധം നിലനിൽക്കെത്തന്നെ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം തങ്ങൾക്കാണെന്ന് ഇറാൻ പ്രഖ്യാപിച്ചതോടെ മേഖലയിൽ സങ്കീർണമായ സാഹചര്യം ഉടലെടുത്തിരിക്കുകയാണ്. ഈ കടലിടുക്കിലൂടെയുള്ള ഗതാഗതത്തിന് തങ്ങളുടെ അനുമതി വേണമെന്നാണ് ഇറാന്റെ വാദം. കഴിഞ്ഞ ശനിയാഴ്ച കടലിടുക്ക് കടക്കാൻ ശ്രമിച്ച ഫ്രഞ്ച് കണ്ടെയ്നർ കപ്പലിനും ഇന്ത്യൻ ടാങ്കറിനും നേരെ ഇറാൻ സൈന്യം വെടിയുതിർത്തത് ഇതിന്റെ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒരു വശത്ത് അമേരിക്കൻ നാവികസേനയുടെ കർശന പരിശോധനയും മറുവശത്ത് ഇറാന്റെ കടുത്ത നിയന്ത്രണങ്ങളും കാരണം ഹോർമുസ് കടലിടുക്ക് ഒരു 'ഇരട്ട ഉപരോധ' മേഖലയായി മാറിയിരിക്കുന്നത് കപ്പൽ ഗതാഗതത്തെ വലിയ തോതിൽ ബാധിച്ചിട്ടുണ്ട്.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

By - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Similar News