മാലേഗാവ് സ്ഫോടനം: ‘ആരും ആസൂത്രണം ചെയ്തില്ലെങ്കിൽ എന്റെ മകൻ എങ്ങനെ മരിച്ചു?'; 19 വർഷങ്ങൾക്കിപ്പുറവും നീതിക്കായി കാത്തിരിക്കുകയാണ് ഇരകൾ

അന്വേഷണ ഏജൻസികളുടെ പരസ്പരവിരുദ്ധമായ കണ്ടെത്തലുകൾ കേസിനെ തുടക്കം മുതലേ തളർത്തിയിരുന്നു. ആദ്യം ഒരു വിഭാഗത്തെ അറസ്റ്റ് ചെയ്യുകയും പിന്നീട് അവരെ മാറ്റി മറ്റൊരു സംഘത്തെ പ്രതിക്കൂട്ടിലാക്കുകയും ചെയ്ത ഏജൻസിക്ക് രണ്ട് പതിറ്റാണ്ടിനോട് അടുക്കുമ്പോഴും യഥാർഥ പ്രതികളെ കണ്ടെത്താനായില്ല

Update: 2026-04-23 06:03 GMT

ചൈനയിലെ മെഡിക്കൽ കോളജിൽ പഠിക്കാൻ പോകാനിരുന്ന സാജിദിന്റെ പാസ്പോർട്ടിൽ വിസ പതിഞ്ഞെത്തിയത് അവന്റെ മരണത്തിന് രണ്ട് ദിവസത്തിന് ശേഷമായിരുന്നു. 19 വർഷങ്ങൾക്കിപ്പുറം, ആ ചൈനീസ് വിസയിലെ ഗൗരവമേറിയ സാജിദിന്റെ ചിത്രം പിതാവ് ഷഫീഖ് അഹമ്മദിന് ഇന്നും തീരാനോവാണ്. 2006 സെപ്റ്റംബർ 8ന് വെള്ളിയാഴ്ച നമസ്കാരം കഴിഞ്ഞ് മടങ്ങുന്ന വിശ്വാസികൾക്ക് നേരെ മാലേഗാവിലുണ്ടായ സ്ഫോടനത്തിൽ സാജിദും ബന്ധു ഷഹബാസും ഉൾപ്പെടെ 37 പേരാണ് കൊല്ലപ്പെട്ടത്. ആ ഭീകരതയുടെ കനലുകൾ ഇന്നും ആ കുടുംബങ്ങളിൽ അണയാതെ കിടക്കുന്നു.

സംഭവത്തിന് ശേഷം മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേന ഒമ്പത് മുസ്‌ലിം യുവാക്കളെ അറസ്റ്റ് ചെയ്തിരുന്നു. അഞ്ച് വർഷത്തോളം ജയിലിൽ കഴിഞ്ഞ ഇവർക്ക് 2011ലാണ് ജാമ്യം ലഭിച്ചത്. പിന്നീട്, ഇവർക്കെതിരെ യാതൊരു തെളിവുകളുമില്ലെന്ന് കണ്ട് 2016ൽ പ്രത്യേക കോടതി ഇവരെ കുറ്റവിമുക്തരാക്കി. മറ്റ് സ്ഫോടനക്കേസുകളിൽ പ്രതിയായ സ്വാമി അസീമാനന്ദയുടെ വെളിപ്പെടുത്തലോടെയാണ് കേസിൽ വഴിത്തിരിവുണ്ടായത്. പള്ളിക്ക് സമീപം സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചത് തീവ്ര വലതുപക്ഷ സംഘടനകളാണെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ എൻഐഎ അന്വേഷണം ഏറ്റെടുത്തു. ഇതിനെത്തുടർന്ന് രാജേന്ദ്ര ചൗധരി, ലോകേഷ് ശർമ, ധൻ സിങ്, മനോഹർ റാം സിങ് നർവാരിയ എന്നീ നാല് പേരെ അറസ്റ്റ് ചെയ്തു. എന്നാൽ, പുതിയ പ്രതികളെ പ്രതിപ്പട്ടികയിൽ നിലനിർത്താൻ പര്യാപ്തമായ തെളിവുകൾ ഹാജരാക്കുന്നതിൽ എൻഐഎ പരാജയപ്പെട്ടുവെന്ന് കോടതി പലതവണ ചൂണ്ടിക്കാട്ടിയിരുന്നു. പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന കണ്ടെത്തലിനെത്തുടർന്ന് ബോംബെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇപ്പോൾ ഇവരേയും കുറ്റവിമുക്തരാക്കിയിരിക്കുകയാണ്.

Advertising
Advertising

അന്വേഷണ ഏജൻസികളുടെ പരസ്പരവിരുദ്ധമായ കണ്ടെത്തലുകൾ കേസിനെ തുടക്കം മുതലേ തളർത്തിയിരുന്നു. ആദ്യം ഒരു വിഭാഗത്തെ അറസ്റ്റ് ചെയ്യുകയും പിന്നീട് അവരെ മാറ്റി മറ്റൊരു സംഘത്തെ പ്രതിക്കൂട്ടിലാക്കുകയും ചെയ്ത ഏജൻസിക്ക് രണ്ട് പതിറ്റാണ്ടിനോട് അടുക്കുമ്പോഴും യഥാർഥ പ്രതികളെ കണ്ടെത്താനായില്ല. നിയമപോരാട്ടങ്ങളുടെ നീണ്ട ഇടനാഴികളിൽ ഓരോ തവണയും തങ്ങൾ തോൽപ്പിക്കപ്പെടുകയാണെന്ന തിരിച്ചറിവിലാണ് മലേഗാവിലെ ഇരകൾ. 'ആരും ഈ സ്ഫോടനം ആസൂത്രണം ചെയ്തിട്ടില്ലെങ്കിൽ പിന്നെ എങ്ങനെയാണ് എന്റെ മകൻ മരിച്ചത്?' എന്ന ഷഫീഖിന്റെ ചോദ്യം ഇന്ത്യൻ നീതിന്യായ വ്യവസ്ഥയ്ക്ക് മുന്നിൽ ഒരു വലിയ ചോദ്യചിഹ്നമായി അവശേഷിക്കുന്നു. 2008ലെ മാലേഗാവ് സ്ഫോടനക്കേസിലും സമാനമായ രീതിയിൽ പ്രജ്ഞാ സിങ് താക്കൂർ ഉൾപ്പെടെയുള്ള പ്രതികൾ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിടപ്പെട്ടു.

നീതി വൈകുന്നത് നീതി നിഷേധത്തിന് തുല്യമാണെന്ന ആപ്തവാക്യം മലേഗാവിലെ ജനങ്ങളെ സംബന്ധിച്ച് ഒരു പച്ചയായ യാഥാർഥ്യമാണ്. 'എന്റെ എട്ട് വയസുകാരൻ ആമിർ എന്തിനാണ് കൊല്ലപ്പെട്ടത്? എന്ന് ചോദിക്കുന്ന മുഹമ്മദ് ആരിഫിനെപ്പോലെയുള്ള പിതാക്കന്മാർക്ക് മുന്നിൽ മറുപടി നൽകാൻ ആർക്കും സാധിക്കുന്നില്ല. സർക്കാർ ഈ വിധിക്കെതിരെ അപ്പീൽ നൽകുമെന്നും, എപ്പോഴെങ്കിലും തങ്ങൾക്ക് അർഹമായ നീതി ലഭിക്കുമെന്നുമുള്ള നേർത്ത പ്രതീക്ഷയിലാണ് ആ മനുഷ്യർ ഇന്നും ജീവിതം തള്ളിനീക്കുന്നത്.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

By - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Similar News