വിദേശ ഉടമസ്ഥതയിലുള്ള കമ്പനികളിൽ ഒമാനി പൗരന്മാരെ നിയമിക്കണം: വാണിജ്യ, നിക്ഷേപ പ്രോത്‌സാഹന മന്ത്രാലയം

ഒമാൻ സ്വദേശിവത്കരണം ശക്തമാക്കുന്നു

Update: 2025-04-17 16:09 GMT
Advertising

മസ്‌കത്ത്: വിദേശ ഉടമസ്ഥതയിലുള്ള കമ്പനികളിൽ ഒമാനി പൗരന്മാരെ നിയമിക്കണമെന്ന് ഒമാൻ വാണിജ്യ, നിക്ഷേപ പ്രോത്‌സാഹന മന്ത്രാലയം. സ്ഥാപിതമായതിന് ശേഷം ഒരു വർഷത്തിനുള്ളിൽ കുറഞ്ഞത് ഒരു ഒമാനി പൗരനെയെങ്കിലും നിയമിക്കേണ്ടത് നിർബന്ധമാണെന്ന് മന്ത്രാലയം പറയുന്നു, സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

കമ്പനികൾ സ്ഥാപിതമായതിന് ശേഷം ഒരു വർഷത്തിനുള്ളിൽ കുറഞ്ഞത് ഒരു ഒമാനി പൗരനെയെങ്കിലും നിയമിക്കേണ്ടത് നിർബന്ധമാണെന്നാണ് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചത്. കഴിഞ്ഞ വർഷം സുൽത്താനേറ്റിനുള്ളിൽ വിദേശ നിക്ഷേപ നടപടിക്രമങ്ങൾ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള പ്രധാന നടപടികൾ വാർഷിക മാധ്യമ സമ്മേളനത്തിൽ വിശദീകരിക്കവെയാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, ഗാർഹിക തൊഴിലാളികളും സമാന തൊഴിൽ വിഭാഗങ്ങളിലുള്ളവരും ഉൾപ്പെടെയുള്ള സ്വകാര്യ തൊഴിലാളികൾക്കും സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന അവിദഗ്ധ തൊഴിലാളികൾക്കും വാണിജ്യ രജിസ്‌ട്രേഷനുകൾക്ക് അപേക്ഷിക്കാൻ അനുവാദമില്ലെന്ന് മന്ത്രാലയം പറഞ്ഞു. നിക്ഷേപ അന്തരീക്ഷത്തിന്റെ സമഗ്രത ഉയർത്തിപ്പിടിക്കുന്നതിനും വാണിജ്യ പ്രവർത്തനങ്ങൾ ഒമാന്റെ സാമ്പത്തിക വികസന മുൻഗണനകളുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമാണ് ഈ നിയന്ത്രണങ്ങൾ. ഗവൺമെൻറ് മേഖലയിലോ സ്വകാര്യ മേഖലയിലോ സജീവ കരാറുകളുള്ള ജീവനക്കാർക്ക് വിദേശ മൂലധന നിക്ഷേപ നിയമപ്രകാരം പ്രത്യേക വ്യവസ്ഥകളിൽ മാത്രമേ ബിസിനസുകൾ സ്ഥാപിക്കാൻ കഴിയൂ എന്നും മന്ത്രാലയം ആവർത്തിച്ചു. തൊഴിലുടമയുടെ അംഗീകാരം നേടുക, നിലവിലുള്ള തൊഴിൽ കരാർ അവസാനിപ്പിക്കുക, അല്ലെങ്കിൽ സ്‌പോൺസർഷിപ്പ് ഔപചാരിക കൈമാറ്റം സമർപ്പിക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News