ഇറാന് റഷ്യൻ സഹായം; അമേരിക്കയുടെ രഹസ്യ വിവരങ്ങൾ ചോർത്തി നൽകി

അമേരിക്കൻ ഇന്റലിജൻസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പ്രകാരം, യുദ്ധം ആരംഭിച്ചത് മുതൽ റഷ്യ ഈ സഹായം നൽകിവരുന്നുണ്ട്

Update: 2026-03-07 12:26 GMT

തെഹ്‌റാൻ: പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക താവളങ്ങളുടെയും യുദ്ധക്കപ്പലുകളുടെയും കൃത്യമായ സ്ഥാനങ്ങൾ സംബന്ധിച്ച രഹസ്യവിവരങ്ങൾ റഷ്യ ഇറാന് കൈമാറുന്നതായി വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട്. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയനും തമ്മിൽ വെള്ളിയാഴ്ച നടത്തിയ ഫോൺ സംഭാഷണത്തിന് പിന്നാലെയാണ് ഈ വെളിപ്പെടുത്തൽ പുറത്തുവന്നത്.

അമേരിക്കൻ ഇന്റലിജൻസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പ്രകാരം, യുദ്ധം ആരംഭിച്ചത് മുതൽ റഷ്യ ഈ സഹായം നൽകിവരുന്നുണ്ട്. അമേരിക്കൻ യുദ്ധക്കപ്പലുകൾ, വിമാനങ്ങൾ, മറ്റ് സൈനിക സന്നാഹങ്ങൾ എന്നിവ എവിടെയാണെന്നുള്ള തത്സമയ വിവരങ്ങൾ (Real-time intelligence) ഇതിൽ ഉൾപ്പെടുന്നു. ഇറാന്റെ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ കൂടുതൽ കൃത്യതയാർന്നതാക്കാൻ ഈ വിവരങ്ങൾ സഹായിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ.

Advertising
Advertising

ഇറാനും റഷ്യയും തമ്മിലുള്ള വർധിച്ചുവരുന്ന സൈനിക സഹകരണത്തിന്റെ തെളിവായിട്ടാണ് ഈ നീക്കത്തെ നിരീക്ഷകർ കാണുന്നത്. യുക്രൈൻ യുദ്ധത്തിൽ ഇറാൻ റഷ്യയ്ക്ക് ഡ്രോണുകൾ നൽകി സഹായിച്ചതിന് പകരമായാണ് റഷ്യ ഇപ്പോൾ രഹസ്യവിവരങ്ങൾ കൈമാറുന്നതെന്നാണ് വിലയിരുത്തൽ.

റഷ്യയുടെ അത്യാധുനിക ഉപഗ്രഹ സംവിധാനങ്ങൾ ഉപയോഗിച്ചുള്ള വിവരങ്ങളാണ് ഇറാന് ലഭ്യമാക്കുന്നത്. ഇത് മേഖലയിലെ അമേരിക്കൻ സൈനികർക്ക് വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്. എന്നാൽ, ചൈന നിലവിൽ ഇത്തരം സൈനിക സഹായങ്ങൾ ഇറാന് നൽകുന്നില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ നീക്കം പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ സങ്കീർണമാക്കാനാണ് സാധ്യത.

അതേസമയം, ഈ റിപോർട്ടുകൾ തള്ളി യുഎസ് ഭരണകൂടം. ഇത്തരം ഇന്റലിജൻസ് വിവരങ്ങൾ കൈമാറുന്നു എന്ന വാർത്തകൾക്ക് വലിയ പ്രാധാന്യം നൽകേണ്ടതില്ലെന്നും, മേഖലയിലെ തങ്ങളുടെ പ്രതിരോധ സംവിധാനങ്ങൾ അതീവ ശക്തമാണെന്നും യുഎസ് ഡിഫൻസ് സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് വ്യക്തമാക്കി. ഇറാന് ലഭിക്കുന്ന ഇത്തരം സഹായങ്ങൾ തങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്നും അദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.


Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

By - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Similar News