'പെൺമക്കളെ കെട്ടിച്ചയക്കേണ്ടത് പണം കായ്ക്കുന്ന മരമുള്ള വീട്ടിലേക്കല്ല'; ചര്‍ച്ചയായി ജിസ് മോളുടെ പഴയ ഫേസ്ബുക്ക് പോസ്റ്റ്

2019ലായിരുന്നു ജിസ് മോളുടെ വിവാഹം

Update: 2025-04-19 02:58 GMT
Editor : Jaisy Thomas | By : Web Desk
Advertising

കോട്ടയം: കോട്ടയം അയർക്കുന്നത് അമ്മയും മക്കളും ജീവനൊടുക്കിയ കേസിൽ ചർച്ചയായി ജിസ്മോളുടെ പഴയ ഫേസ്ബുക്ക് പോസ്റ്റ് . "പെൺ മക്കളെ കെട്ടിച്ചയക്കേണ്ടത് പണം കായ്ക്കുന്ന മരമുള്ള വീട്ടിലേക്കല്ല മനസ് തുറന്ന് സ്നേഹിക്കുന്ന മനുഷ്യരുള്ള വീട്ടിലേക്കാകണം" എന്നായിരുന്നു കുറിപ്പ്.

2020 സെപ്തംബർ 25നാണ് അഡ്വ. ജിസ്മോൾ ഫേസ്ബുക്കിൽ ഈ കുറിപ്പ് പങ്കുവെച്ചത്. 2019ലായിരുന്നു ജിസ് മോളുടെ വിവാഹം. അതേസമയം ജിസ് മോളുടെയും മക്കളായ നോഹ, നോറ എന്നിവരുടെ സംസ്കാരം വൈകിട്ട് മൂന്നിന് പാലാ ചെറുകര ക്നനായ കത്തോലിക്ക പള്ളിയിൽ നടക്കും. ഭർത്താവ് ജിമ്മിയുടെ നീറിക്കാട്ടുള്ള വീടിനു സമീപത്തെ ഓഡിറ്റോറിയത്തിൽ രാവിലെ പൊതുദർശനം നടക്കും.



വീട്ടിൽ പൊതുദർശനം വേണമെന്ന ഭര്‍തൃവീട്ടുകാരുടെ ആവശ്യം ജിസ് മോളുടെ കുടുംബം നിരസിച്ചിരുന്നു. ജിസ് മോളുടെ കുടുംബം നൽകിയ പരാതിയിൽ ഏറ്റുമാനൂർ പൊലിസ് അന്വേഷണം തുടങ്ങി. ഭർത്താവും മാതാവും സഹോദരിയും ചേർന്ന് ജിസ് മോളെ മാനസികമായി പീഡിപ്പിച്ചതായാണ് പരാതി.

ചൊവ്വാഴ്ചയാണ് കോട്ടയം നീറിക്കാട് തൊണ്ണന്‍മാവുങ്കല്‍ ജിമ്മിയുടെ ഭാര്യ അഡ്വ. ജിസ് മോള്‍ തോമസ് (32), മക്കളായ നേഹ മരിയ (നാല്), നോറ ജിസ് ജിമ്മി (ഒന്ന്) എന്നിവര്‍ ഏറ്റുമാനൂർ പേരൂര്‍ പള്ളിക്കുന്ന് പള്ളിക്കടവിൽനിന്ന് മീനച്ചിലാറ്റിൽ ചാടി ജീവനൊടുക്കിയത്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News